Sunday 20 June 2021

ടി.എസ്.പ്രസാദ്

 ജിദ്ദു കൃഷ്ണമൂര്‍ത്തി,


കുളം.

കരയില്‍ 

വേരുകള് ജലത്തില് തൊട്ട്,

 മത്തെയൂസ് പാതിരിക്ക് പ്രിയപ്പെട്ട,

തോമാസ്ളീഹയേയും,ചെഗുവേരയേയും 

ഓര്ക്കുന്ന, ഒരു ചെംമന്താരം.

അമ്മചുട്ട ഗോതമ്പ് അടയുടെ മണമുള്ള,ഒരു ഇടന മരം.

പേരറിയാത്ത കാട്ടുകുറ്റിച്ചെടികള്

മഴ.

കുളം, ജലത്തുള്ളിയോട് പറഞ്ഞു.

"ചാലുകളായി  എന്നില് നിന്നകലാനായി,

നീ മഴകാത്തിരിക്കുന്നു,,,,,"
"അതെ,എനിക്ക്
അനേകം തുള്ളികള് ചേര്ന്ന് ,
ജലത്തിന്റെ വഴിയാകണം.
എണ്ണയും,മെഴുക്കും കലരാതെ
കമ്മറ്റിയും,പിരിവുബുക്കുമില്ലാതെ,

ചാലായൊഴുകണം,
പുഴയാകണം,
കടലാകണം,
പിന്നെ,പിന്നെ,,,,,
നീയില്ല,ഞാനില്ല എന്നാകണം,,,,"


കുളം മനനം ചെയ്തു,,

"ജിദ്ദു കൃഷ്ണമൂര്‍ത്തി,,,,,,,,,,,,യെന്ന് "

 


















Sunday 13 June 2021


                                                                          കൊറോണ  
                                                        ദൈവത്തിനും,ഭൂമിക്കും
                                                         ഇടയിലായി
                                                         മേഘങ്ങളുണ്ട്.
                                                         മഴയുണ്ട്
                                                         മരമുണ്ട്
                                                        പക്ഷിയും,മൃഗവും മറ്റുമുണ്ട്
                                                         പിന്നെ,പച്ചത്തോലിട്ട മണ്ണുണ്ട്. 
                                                         മനുഷ്യനെന്ത് കാര്യം.
                                                       .വേണമെങ്കില്,
                                                        ആ പച്ച ,ചവിട്ടി നിന്ന്, 
                                                         മേഘങ്ങളിലൂടെ  ദൈവത്തെ നോക്കാം.  
                                                         മനുഷ്യാ,   നിനക്ക് വേണമെങ്കില് മാത്രം.

Tuesday 10 September 2019

ഓര്‍ഡിനറി----(കഥ)




സാക്ഷ്യപത്രം കൂടി കൊണ്ടു വന്നാല്‍,ശരിയാക്കാമെന്നല്ലെ സാര്‍ ഒരാഴ്ച മുന്‍പ് പറഞ്ഞത് ?”  സുഹൃത്തെ, നിയമങ്ങള്‍ മാറിവന്നത് എന്‍റെ കുഴപ്പമാണോ?”
നിങ്ങളുടെ കാര്യം ശരിയാകുമെന്ന്തോന്നുന്നില്ല.”ഇനിയെന്തെ ന്നറിയാതെ ഞാന്‍
റോഡിലേക്കിറങ്ങി അടുത്തുള്ള ബസ്സ്സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍.എതിരെ വന്ന മുഷിഞ്ഞ വസ്ത്രം ധരിച്ച വൃദ്ധന്‍ പറഞ്ഞു സാറെ ആ കുട നിവര്‍ത്തി നടക്ക്, ചാറ്റമഴ കൊണ്ട്  
പനിപിടിപ്പിക്കണ്ട
നീര് വന്ന് ചീര്‍ത്തതും,കീറത്തുണി ചുറ്റിയതുമായ കാല്‍ വലിച്ച് അയാള്‍ എന്നെനോക്കി ചിരിച്ചുകൊണ്ട് കടന്നു പോയപ്പോള്‍,ഞാന്‍ ശ്രദ്ദധിച്ചു, അയാളുടെ കൈയില്‍ കുടയുണ്ടായിരുന്നില്ല.കുട നിവര്‍ത്തി ഞാന്‍ നടപ്പ് തുടര്‍ന്നു.ബസ്സ്റ്റോപ്പിനോട് ചേര്‍ന്ന് ഉന്തുവണ്ടിയില്‍ കപ്പലണ്ടി കച്ചവടം നടത്തുന്ന അന്തോണിച്ചേട്ടന്‍ പുഴമണലിട്ട കപ്പലണ്ടിച്ചട്ടി ഇളക്കിക്കൊണ്ട് പതിവുപോലെ പാടുന്നുണ്ട്..താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയില്‍ തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരി....
കാലടി കേലിയേ ബസ്സ് ജാവോ?”ബസ്സ്സ്റ്റോപ്പില്‍ അടുത്ത് നിന്നിരുന്ന ഉത്തരേന്ത്യക്കാരന്‍ എന്നോട് ചോദിച്ചു.
കൈയിലിരുന്ന ചൂട് കപ്പലണ്ടിയില്‍ നിന്ന് ഒരുപിടി അയാള്‍ക്ക് നീട്ടിക്കോണ്ട് ഞാന്‍ പറ്ഞ്ഞു
ഭായ് മേം ഭി ഹൂംവല്ലാത്തോരാശ്ചര്യത്തോടെ അയാള്‍ പുഞ്ചിരിച്ചുകൊണ്ട് കപ്പലണ്ടി വാങ്ങി കൊറിച്ചു തുടങ്ങി.ഒരു ഫാസ്റ്റോ,സൂപ്പര‍ഫാസ്റ്റോ പിടിച്ച് വേഗം വീട്ടിലെത്തണമെന്ന്
കരുതിയാണ് ഞാന് ബസ്സ്റ്റോപ്പിലേക്ക് നടന്നത്.ഫാസ്റ്റുകളും,സൂപ്പര്‍ഫാസ്‍റ്റ്കളും പോയിക്കൊണ്ടിരുന്നുഅന്തോണിച്ചേട്ടന്‍ പാടുന്നുണ്ട്,,,, സമയവും പോയ്ക്കൊണ്ടിരുന്നു.പിന്നെ...പിന്നെ...അകലെനിന്നും പയ്യെപയ്യെ,ഏങ്ങി വലിഞ്ഞ് ഒരു ഓര്‍ഡിനറിബസ്സ് വരുന്നുണ്ടായിരുന്നു.
മഴ കുറച്ച് കനത്തിരുന്നു. കുട നിവര്‍ത്താതെ ഞാന്‍ മഴയിലേക്കിറങ്ങി,,,,
ഭായ് ബസ്സ് ആ രഹാ ഹെ “..അയാളും കുട നിവര്‍ത്താതെ തന്നെ മെല്ലെ മഴയിലേക്കിറങ്ങി.
അന്തോണിച്ചേട്ടന്‍ പാടുന്നുണ്ടായിരുന്നു.മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി ധനുമാസച്ചന്ദ്രിക വന്നു നിന്നെ മാത്രം കണ്ടില്ലല്ലോ, നീ മാത്രം വന്നില്ലല്ലോ,,,,


.



Saturday 22 December 2018

"താവോയുടെ പുസ്തകം"-ഹൈക്കു പരമ്പര-അഞ്ച്



"താവോയുടെ പുസ്തകം"-ഹൈക്കു പരമ്പര-അഞ്ച്



കേന്ദ്രത്തില്‍ നിലനില്‍ക്കുക

സ്വര്‍ഗ്ഗത്തിനും ഭൂമിക്കും
പക്ഷഭേദമില്ല.
മനുഷ്യര്‍ക്ക് പക്ഷെ ഒന്നല്ലെങ്കില്‍,
മറ്റൊന്ന് തെരഞ്ഞെടുക്കാം.
വെയില്‍ പെയ്യുകയാണല്ലോ
മഴ ചൊരിയുകയാണല്ലൊ

നിലാവൊഴുകുകയാണല്ലൊ
എന്നിലും പുല്‍ക്കൊടിയിലും,,
പിന്നെ ഇലപ്പടര്‍പ്പിനുള്ളില്‍
ഒളിഞ്ഞിരിക്കുന്ന കുഞ്ഞ് കിളിയിലും.


"താവോയുടെ പുസ്തകം" -ഹൈക്കു പരമ്പര നാല്

"താവോയുടെ പുസ്തകം" -ഹൈക്കു പരമ്പര നാല്



പ്രകൃതം

താവോ ശൂന്യം,ഗുപ്തം.
അതാരുടെ കുഞ്ഞാണെന്ന് അറിയില്ല,,,
കണ്ടാല്‍ ദൈവത്തിന്‍റെ മുന്‍ഗാമിയെപ്പോലുണ്ട്.
വൃക്ഷം ഒരിക്കലും അറിഞ്ഞില്ല
തന്‍റെ തണല്‍ ചുവട്ടില്‍ ഒരുവന്‍
ഇരിപ്പുണ്ടെന്ന്.
അവനും അറിഞ്ഞില്ല
തനിക്ക് മീതെ
ഒരു മഹാസസ്യം 
കുളിര്‍ വിരിച്ച് നില്‍പ്പുണ്ടെന്ന്.

Sunday 9 December 2018

"താവോയുടെ പുസ്തകം" ഹൈക്കു പരമ്പര-മൂന്ന്






 "താവോയുടെ പുസ്തകം" ഹൈക്കുപരമ്പരയിലൂടെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു.


     "താവോയുടെ പുസ്തകം" ഹൈക്കു പരമ്പര-മൂന്ന് 

                                           കര്‍മ്മം


ഉയര്‍ന്നവന്‍ വിശ്രമത്തിലൂടെ പ്രവര്‍ത്തിക്കുന്നു,
പ്രവര്‍ത്തിയിലൂടെ വിശ്രമിക്കുന്നു.
തെങ്ങിന് തടംകോരുന്ന കൃഷിക്കാരന്‍,
തെങ്ങിന് തടംകോരുന്നു.
മീന്‍ വില്‍പ്പനക്കാരി,
മീന്‍ വില്‍ക്കുകമാത്രം ചെയ്യുന്നു.

Saturday 8 December 2018

താവോ ഹൈക്കു പരമ്പര-രണ്ട്















"താവോയുടെ പുസ്തകം"
ഹൈക്കുപരമ്പരയിലൂടെ
അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു

താവോ ഹൈക്കു പരമ്പര-രണ്ട്

                        സമാധാനം


ഇടത്തെന്തെന്നും,വലത്തെന്തെന്നും അറിയാം.
പക്ഷെ നടുക്ക് ?
പഴുത്തകായ്കളെല്ലാം,
കൊഴിച്ചിടുന്നു ഞാവല്‍ മരം,
ഒന്നുംതന്നെ ബാക്കിവെയ്ക്കാതെ,,,